Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Highway

Thrissur

ദേശീയപാത കൈയേറി വാഹന പാർക്കിംഗ്; അപകട കേന്ദ്രമാകാൻ പാലിയേക്കര

പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപം ഭാരവാഹനങ്ങളുടെ അനധികൃത പാർക്കിംഗ് വീണ്ടുമൊരു ദുരന്തത്തിനു വഴിവയ്ക്കുമെന്ന് ആശങ്ക. ദേശീയപാതയിലെ ഗതാഗതതടസത്തിനൊപ്പം അപകടങ്ങൾക്കും ഇത് ഇടയാക്കുന്നു.

ടോൾ ബൂത്തുകളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്പും ശേഷവുമുള്ള പാതയോരങ്ങളിലും സർവീസ് റോഡുകളിലുമാണ് കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾനിർത്തിയിടുന്നത്.

റോഡിന്‍റെ പ്രധാനഭാഗങ്ങൾകൂടി കൈയേറി പാർക്ക് ചെയ്യുന്നതോടെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ വാഹനങ്ങളുടെ സുഗമമായ നീക്കം തടസപ്പെടുന്നു. ടോൾ പ്ലാസയ്ക്കു സമീപം പാർക്ക് ചെയ്യുന്ന ഭാരവാഹനങ്ങൾ മറ്റു വാഹനങ്ങൾക്കു കടന്നുപോകാനുള്ള ഇടംപോലും പരിമിതപ്പെടുത്തുന്ന സാഹചര്യമാണുള്ളത്.

തിരക്കേറിയ സമയങ്ങളിൽ ഇവിടെ യാത്രക്കാർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെടുന്നുണ്ട്. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾപോലും ഗതാഗതക്കുരുക്കിൽ കുടുങ്ങുന്ന സംഭവങ്ങൾ പലപ്പോഴായി ഉണ്ടായി. ടോൾ പ്ലാസയ്ക്കു സമീപത്തെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.

ഭാരവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം സൗകര്യം ഒരുക്കുകയും ദേശീയപാതയോരത്തെയും സർവീസ് റോഡുകളിലെയും അനധികൃത പാർക്കിംഗ് കർശനമായി തടയുകയും വേണമെന്നാണ് ആവശ്യം.

District News

പൊള്ളക്കടയില്‍ ദേശീയപാത നിര്‍മാണം ഇഴയുന്നു

കാഞ്ഞങ്ങാട്: കരാര്‍ കമ്പനിയുടെ മെല്ലെപ്പോക്ക് നയം കാരണം പൊള്ളക്കടയില്‍ ദേശീയപാത നിര്‍മാണം ഇഴയുന്നു. ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ ദേശീയപാത സര്‍വീസ് റോഡിന്‍റെ പണി അടക്കം പൂര്‍ത്തിയാകാറായിട്ടും കരാര്‍ കമ്പനിയായ മേഘ കണ്‍സ്ട്രക്‌ഷന്‍സ് പൊള്ളക്കടയോട് മുഖം തിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.

സര്‍വീസ് റോഡ് നിര്‍മാണത്തിനായി ഏമ്പംകുണ്ട് തോട് നാലുവര്‍ഷം മുമ്പാണ് മേഘ കമ്പനി ഭാഗികമായി നികത്തിയത്. ദേശീപാതയുടെ പടിഞ്ഞാറുഭാഗത്താണ് ഏമ്പംകുണ്ട് തോടുള്ളത്. വിസ്തൃതിയുണ്ടായിരുന്ന തോടിന്‍റെ പകുതിയും നികത്തിയതോടെ മഴക്കാലത്ത് തോട് കവിഞ്ഞ് സമീപത്തെ മൂന്നേക്കറോളം വരുന്ന വയലിലേക്ക് വെള്ളം കുത്തിയൊലിക്കുന്നു. വയലില്‍ മണ്ണും ചെളിയും നിറയുന്നത് കാരണം നെല്‍കൃഷി ചെയ്യാന്‍ പോലുമാകാതെ കര്‍ഷകര്‍ ദുരിതത്തിലാണ്. നെല്‍കൃഷി ചെയ്യോന്‍ സാധിക്കാത്തതിനാല്‍ കര്‍ഷകര്‍ കടബാധ്യതയിലാണ്.

സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതിന് ശേഷം തോട് പൂര്‍വസ്ഥിതിയിലാക്കി നല്‍കാമെന്ന് മേഘ കനി ഉറപ്പ് നല്‍കിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍, സര്‍വീസ് റോഡിന്‍റെ പണി ഈ ഭാഗത്ത് ഇതുവരെ തുടങ്ങിയിട്ടില്ല. തോടിന് കുറുകെയുണ്ടായിരുന്ന അപകടാവസ്ഥയിലായിരുന്ന പാലം മാറ്റി താത്കാലികമായി ഇരുമ്പു പാലം മേഘ കമ്പനി നിര്‍മിച്ചു നല്‍കിയിരുന്നു.

മഴക്കാലത്ത് വെള്ളം കുത്തിയൊലിക്കുന്പോള്‍ തോടിന്‍റെ ഒരുഭാഗം ഇടിഞ്ഞുകൊണ്ടിരിക്കുന്നു. തോട് ഇടിയുന്നത് തടയാന്‍ പാര്‍ശ്വഭിത്തി നിര്‍മിച്ചുതരാമെന്ന മേഘയുടെ വാഗ്ദാനവും പൊള്ളയായി മാറിയെന്നാണ് നാട്ടുകാരുടെ ആരോപണം.

പൊള്ളക്കടയുടെ മറ്റു ഭാഗങ്ങളില്‍ സര്‍വീസ് റോഡിന്‍റെ പണി നടക്കുകയാണെങ്കിലും ഇഴഞ്ഞുനീങ്ങുകയാണ്. സര്‍വീസ് റോഡിനായി ദേശീയപാതയുടെ കിഴക്കുഭാഗത്ത് വലിയ കുഴിയെടുത്തിട്ടുണ്ട്. ഈ കുഴിയും ഇതില്‍ നിന്ന് പുറത്തിട്ട മണ്ണും മാസങ്ങളായി അതേ പടിയുണ്ട്. മഴക്ക് മുമ്പ് പണി പൂര്‍ത്തിയായില്ലെങ്കില്‍ ഈ ഭാഗത്ത് കൂടി ആര്‍ക്കും നടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. മാത്രമല്ല, ഈ കുഴി വാഹനയാത്രക്കും കാല്‍നടയാത്രക്കും ഒരു പോലെ അപകടഭീഷണിയുമയര്‍ത്തുന്നുണ്ട്.

District News

ദേശീയപാത: നിർമാണപുരോഗതി വിലയിരുത്താൻ കളക്ടർ നേരിട്ടെത്തി

കൊരട്ടി: ദേശീയപാത വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന്‍റെ ഭാഗമായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നേരിട്ടെത്തി നിർമാണ സ്ഥലങ്ങൾ സന്ദർശിച്ചു. ചിറങ്ങരയിൽ നടക്കുന്ന അടിപ്പാതനിർമാണ പ്രവർത്തനങ്ങളാണ് കളക്ടർ ഉദ്യോഗസ്ഥരോടൊപ്പം പരിശോധിച്ചത്.

പാലത്തിന്‍റെ തൂൺ നിർമാണത്തിനിടെ കഴിഞ്ഞ ദിവസം ഇരുമ്പ് കമ്പിക്കൂട് നിലംപൊത്തിയ കൊരട്ടി പ്രദേശവും ഏകദേശം മുക്കാൽ ഭാഗം പൂർത്തിയായ മുരിങ്ങൂർ അടിപ്പാത നിർമാണ സ്ഥലവും സന്ദർശിക്കാതെയാണ് സംഘം മടങ്ങിയത്. സനീഷ്കുമാർ ജോസഫ് എംഎൽഎ, ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ, ആർഡിഒ വിഭൂഷൺ, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്‍റ്് ഇൻസ്‌പെക്ടർ അശോക് കുമാർ, തഹസിൽദാർ ശ്രീജ, ഡിസിആർബി ഡിവൈഎസ്പി വർഗീസ്, കൊരട്ടി എസ്‌എച്ച്ഒ അമൃത് രംഗൻ, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ, സെക്രട്ടറി കെ.എ. ശ്രീലത, എൻ.എച്ച്.എ.ഐ. പ്രൊജക്ട് ഡയറക്ടർ അൻസിൽ ഹസൻ, പ്രൊജക്ട് എൻജിനീയർ അമൽ എന്നിവർ കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.

നിർമാണ പ്രവർത്തനങ്ങളിലെ മെല്ലേപ്പോക്ക് അനുവദിക്കാനാകില്ലെന്നും കൂടുതൽ തൊഴിലാളികളെ വിന്യസിച്ച് അടിയന്തര പ്രാധാന്യത്തോടെ പ്രവൃത്തികൾ പൂർത്തിയാക്ക ണമെന്നും കളക്ടർ നിർദേശിച്ചു. മണ്ണിന്‍റെ ദൗർലഭ്യമാണു പ്രവൃത്തികൾ വൈകുന്നതെന്ന് പ്രൊജക്ട് ഡയറക്ടർ വ്യക്തമാക്കിയപ്പോൾ നിർമാണ സ്ഥലങ്ങളിൽ ആവശ്യമായ മണ്ണ് എത്തിക്കുന്നതിൽ വീഴ്ച‌വരരുതെന്ന് കളക്ടർ നിർദേശിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് പോലീസിന്‍റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ സഹകരണവും നൽകുമെന്ന് എസ്പി ബി. കൃഷ്ണകുമാർ പറഞ്ഞു.

ഡ്രെയിനേജ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും സ്ലാബുകൾ തകർന്നു വീഴുന്നതിന് പരിഹാരം കാണണമെന്നും കളക്ടർ ആവശ്യപ്പെട്ടു. ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ പ്രദേശങ്ങളിൽ മഴപെയ്താൽ വെള്ളക്കെട്ട് രൂപപ്പെടുമെന്ന ആശങ്ക പ്രദേശവാസികൾ മുന്നോട്ടുവച്ചു. മഴക്കാലം എത്തുന്നതിന് മുമ്പ് തന്നെ ഡ്രെയിനേജ് സംവിധാനം കാര്യക്ഷമ മാക്കണമെന്ന് കളക്ടർ എൻഎച്ച്എഐ അധികൃതർക്ക് നിർദേശം നൽകി.

നിർമാണ സ്ഥലങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന പരാതിയും ഉയർന്നു. അടിപ്പാതയുടെ അപ്രോച്ച് റോഡിനോടുചേർന്ന് നിർമിക്കുന്ന പ്രീകാസ്റ്റ് കോൺക്രീറ്റ് പാനലുകളുടെ ഭാഗത്ത് ഇരുമ്പുകമ്പികൾ സർവീസ് റോഡിലേക്ക് തള്ളി നിൽക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നതായി ആർടിഒ പ്രതിനിധി ചൂണ്ടിക്കാട്ടി. സുരക്ഷാ റിബൺ ഉൾപ്പെടെയുള്ള മുൻകരുതൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് പ്രൊജക്ട് ഡയറക്ടർ അറിയിച്ചു.

ചിറങ്ങരയിലും മുരിങ്ങൂരിലും പതിനഞ്ചടിയോളം ഉയരത്തിൽ നിന്നു പ്രീകാസ്റ്റ് കോൺക്രീറ്റ് പാനലുകൾ സർവീസ് റോഡിലേക്ക് മറിഞ്ഞുവീണത് ഗുരുതര അനാസ്ഥയാണെന്നും സമാന സംഭവം ആവർത്തിച്ചാൽ കേസെടുക്കുമെന്നും എസ്പി മുന്നറിയിപ്പുനൽകി. മുരിങ്ങൂർ–ചിറങ്ങര മേഖലയിൽ നിർമാണ സ്ഥലങ്ങളിൽ വെളിച്ചക്കുറവ് രൂക്ഷമാണെന്നും ഇത് അപകട സാധ്യത വർധിപ്പിക്കുന്നുവെന്നും പോലിസ് അറിയിച്ചു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ കളക്ടർ പ്രൊജക്ട് ഡയറക്ടർക്ക് നിർദേശം നൽകി.

ചിറങ്ങരയും മുരിങ്ങൂരും ഉൾപ്പെടെയുള്ള അടിപ്പാത നിർമാണം മസം 31നകം പൂർത്തിയാക്കുമെന്ന് എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ അൻസിൽ ഹസൻ ഉറപ്പുനൽകി. അതേസമയം ബലക്ഷയം സംഭവിച്ചിരിക്കുന്ന ചാലക്കുടി പാലത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചയായി. എന്നാൽ ചിറങ്ങര യും മുരിങ്ങൂരും അടിപ്പാത നിർമാണം പൂർത്തിയാകുന്നതിനുമുമ്പ് ചാലക്കുടി പാലത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കരുതെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

District News

കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിലെ മേൽപ്പാലത്തിൽ പരിശോധന

കാഞ്ഞങ്ങാട്: ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിൽ നിർമിച്ച മേൽപ്പാലത്തിന്‍റെ കിഴക്കുവശത്തെ തൂണുകൾക്ക് ഉയരക്കുറവെന്ന് പരാതി. ചരക്കുലോറികളും ടൂറിസ്റ്റ് ബസുകളുമുൾപ്പെടെയുള്ള ഉയരക്കൂടുതലുള്ള വാഹനങ്ങൾ കിഴക്കുവശത്തെ സർവീസ് റോഡിലൂടെ കടന്നുപോകുമ്പോൾ തൂണുകൾക്ക് മുകളിലുള്ള ബീമുകളിൽ തട്ടുന്നതായി നാട്ടുകാരും ഡ്രൈവർമാരും ചൂണ്ടിക്കാട്ടുന്നു. അതേസമയം, പടിഞ്ഞാറുവശത്തെ സർവീസ് റോഡിൽ ഈ പ്രശ്നമില്ല.

മേൽപ്പാലത്തിന്‍റെ കിഴക്കുവശത്തെയും പടിഞ്ഞാറുവശത്തെയും തൂണുകൾ തമ്മിലുള്ള ഉയരവ്യത്യാസം പ്രകടമായിത്തന്നെ കാണുന്നുണ്ട്. ഈ മേൽപ്പാലത്തിന്‍റെ രൂപരേഖ പ്രകാരം അങ്ങനെ തന്നെയാണ് വേണ്ടതെന്നാണ് നിർമാണ കരാറുകാരായ മേഘ കൺസ്ട്രക്‌ഷൻസിലെ എൻജിനിയർമാരുടെ വിശദീകരണം.

പരാതികൾ ഉയർന്നതിനെ തുടർന്ന് കമ്പനിയിൽ നിന്നുള്ള എൻജിനിയർമാർ കഴിഞ്ഞദിവസം വീണ്ടും സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ സർവീസ് റോഡിന് വീതി കുറവായതിനാലാണ് വലിയ വാഹനങ്ങളുടെ മുകൾഭാഗം ബീമുകളിൽ തട്ടുന്നതെന്നാണ് അവരുടെ വിശദീകരണം. എന്നാൽ, ഇവിടെ ഇനി സർവീസ് റോഡിനു വീതി കൂട്ടണമെങ്കിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന നിലയാണ്. സർവീസ് റോഡിന്‍റെ വശത്തുള്ള ഓവുചാലിനും സ്ലാബിനും സർവീസ് റോഡുമായി ഉയരവ്യത്യാസമുണ്ട്. ഈ ഉയരവ്യത്യാസമെങ്കിലും പരിഹരിച്ചാൽ മാത്രമേ വലിയ വാഹനങ്ങൾക്ക് ബീമുകളിൽ തട്ടാതെ കഷ്ടിച്ചെങ്കിലും കടന്നുപോകാൻ കഴിയൂ. ഇതിനായി ഓവുചാലിന്‍റെ ഒരു ഭാഗം പൊളിച്ച് പുനർനിർമിക്കാനാണ് ഇപ്പോഴത്തെ നീക്കം.

അതേസമയം, തൂണുകളുടെ ഉയരവ്യത്യാസം ഈ സ്ഥലത്തെ ഭൂമിയുടെ കിടപ്പും മേൽപ്പാലത്തിന്‍റെ ആകൃതിയും പ്രകാരം സാങ്കേതികമായി നിർണയിച്ചതാണെന്നും മേൽപ്പാലത്തിന്‍റെ ഉറപ്പിന് അങ്ങനെ തന്നെയാണ് വേണ്ടതെന്നുമാണ് കമ്പനിയുടെ എൻജിനിയർമാർ പറയുന്നത്.

District News

ദേശീയപാതയ്ക്കായി മൺമതിൽ നിർമിക്കുന്നതിനെതിരെ പ്രതിഷേധം

കൊട്ടിയം: ദേശീയപാതയ്ക്കായി മൺമതിൽ നിർമിക്കുന്നതിനെതിരായ ജനകീയപ്രതിഷേധം ശക്തമാകുന്നു. മൈലക്കാട്ട് ഉയരപ്പാതയും സർവീസ് റോഡും തകർന്നതി െ ന്‍റ പശ്ചാത്തലത്തിലാണ് ഇത്. ആദ്യമായി ഉയരപ്പാത വിണ്ടുകീറിയ പറക്കുളത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.


പറക്കുളത്ത് നിർമിച്ചിട്ടുള്ള ഉയരപ്പാത ഏതുനിമിഷവും തകർന്ന് നിലം പൊത്താവുന്നനിലയിൽ ആണെന്നും ഇപ്പോഴും ഉയരപ്പാതയിൽ പല സ്ഥലത്തും വിള്ളലുകൾ നിലവിലുണ്ടെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നുണ്ട്.


പറക്കുളം മുതൽ ഇത്തിക്കര വരെ തൂണുകളിൽ ഉയരപ്പാത നിർമിക്കുവാൻ അധികൃതർ തയ്യാറായില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുവാനാണ് പറക്കുളം ജനകീയ സമിതി തീരുമാനിച്ചിട്ടുള്ളത്.
ജനകീയ സമിതിയുടെ നേതൃത്വത്തിൽ പറക്കുളത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.മുൻ എംഎൽഎ അസീസ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. നാസർ കുഴിവേലിൽ അധ്യക്ഷത വഹിച്ചു.


താഹാ അമ്പലത്തിൽ , അഡ്വ. എ. ഷാനവാസ് ഖാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കബീർ, പളനി, ജനപ്രതിനിധികളായ സുധീർ,സലാഹുദ്ദീൻ, നൗഷാദ് തൂമ്പാറ്റ്, അഡ്വ. കൊട്ടിയം എൻ. അജിത് കുമാർ, സുധീർ റോയൽ, കെ.ബി. ഷഹാൽ, അലോഷ്യസ് സേവ്യർ, പുല്ലാങ്കുഴി സന്തോഷ്, നജീം കെ.സുൽത്താൻ, സജീവ് ഖാൻ, യശോധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.

 

Latest News

Corehub Up